Monday, May 18, 2020

ഓളപ്പരപ്പിൽപൊങ്ങിക്കിടക്കുന്ന കരിമീൻ കൂടുകൾ

മീനടം : നിഷാന്തിനിതു സ്വപ്നസാഫല്യം 

നിഷാന്ത് ജോർജ്  ഒരു പ്രവാസി മീനാടംകാരൻ , പതിവ് പോലെ അവധിക്കു  നാട്ടിൽ വന്നു കോവിഡ് മൂലമുള്ള ലോക്ക് ടൗണിൽ പെട്ടു പോയ ചെറുപ്പക്കാരൻ. ലോക്ക് ഡൌൺ കഴിഞ്ഞു എന്ന് തിരിച്ചു ജോലിസ്ഥലത്തേക്ക് മടങ്ങാം  എന്നതിൽ  ഇപ്പോഴും അനിശ്ച്ചിതത്വം  തുടരുന്നു . പക്ഷെ നിഷാന്തിവിടെയും കർമ്മനിരതനാണ്. അതിനു അദ്ദേഹത്തെ പ്രാപ്തനാക്കിയത് മണലാരണ്യത്തിലിരുന്നു നെയ്തുകൂട്ടിയ സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങൾക്ക് വിത്ത് പാകിയതോ കുട്ടിക്കാലത്തു നീന്തി കളിച്ച പുഴയും അതിൻ്റെ മനോഹാരിതയും 

നിഷാന്ത് കുടുംബത്തോടൊപ്പം 
2010  ലാണ് ജോലി തേടി നിഷാന്ത് ഗൾഫിലേക്ക് പോയത് മീൻ വളർത്താൻ തന്നെയാണ് മീനടത്തേ  ഒന്നര ഏക്കറിൽ സ്ഥിതി ചെയ്യുന്ന 60 cent  പാറമടക്കുളം വിലക്ക് വാങ്ങിയത്. മാലിന്യം തള്ളിയിരുന്ന ഈ പാറമടക്കുളം ഇന്ന് ഒരൊന്നാന്തരം ജലാശയം ആണ്. ആ ജലാശയത്തിൽ കാർപ്പ് മുതലായ മീനുകൾ യഥേഷ്ടം വളരുന്നു. ചുറ്റും  വേലികെട്ടി സംരക്ഷിച്ചിരിക്കുന്ന. സ്ഥലത്തു ഭാവിയിൽ  തെങ്ങിൻ തൈകളും മറ്റും വച്ച് ഭംഗിയാക്കാൻ പദ്ധതിയുണ്ട്

ഓളപ്പരപ്പിൽ പൊങ്ങിക്കിടക്കുന്ന കരിമീൻ കൂടുകൾ 

ഓളപ്പരപ്പിൽപൊങ്ങിക്കിടക്കുന്ന കരിമീൻ കൂടുകൾ അതാണ് ഈ ഫാമിൻ്റെ  പ്രത്യേകത ( Floating cage ). നാല്  മീറ്റർ സമ ചതുരത്തിൽ ക്രമീകരിച്ചിരിക്കുന്ന നാല് കൂടുകൾ ഓരോന്നിനും ഇടയിൽ കൂടി തീറ്റ കൊടുക്കാൻ പാകത്തിന് ഒരു മീറ്റർ സ്ഥലം ക്രമീകരിച്ചിരിക്കുന്നു. ഡ്രമ്മുകൾ ഇരുമ്പു പൈപ്പിൽ ഉറപ്പിച്ചാണ് കൂടൊരുക്കിയിരിക്കുന്നതു.മീൻകുളം കാണാൻ ഞങ്ങൾ എന്തുമ്പോൾ ഈ കൂട്ടിലേക്ക്‌ ഡ്രമ്മുകൾ കൂട്ടി യോചിപ്പിച്ചുണ്ടാക്കിയ ചങ്ങാടത്തിൽ കയറി നിഷാന്തും അദ്ദേഹത്തിൻ്റെ പിതാവ് മാളികപ്പടിയിൽ ടയർ കട നടത്തുന്ന ജോർജ് ചേട്ടനും നിഷാന്തിൻ്റെ മകനുംകൂടി പോകുകയാണ്. അവിടുന്നവർ കൂടിനിടയിൽ ക്രമീകരിച്ചിരിക്കുന്ന നടവഴികളിൽ കൂടി നടന്നു കരിമീനുകൾക്കു തീറ്റ കൊടുക്കുന്നു . എല്ലാവരും ആസ്വദിച്ച് തന്നെ  ജോലി ചെയ്യുന്നു .



സർക്കാരിൽനിന്നും യാതൊരുവിധ സഹായങ്ങളും ലഭിക്കാതെയാണ് ഇത്രയും കാര്യങ്ങൾ നിഷാന്ത് ചെയ്തത്. എയറേഷന് വേണ്ടിയ മോട്ടോറുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ വൈധ്യുതി ഉയർന്ന നിരക്കിൽ ആണ് ലഭിക്കുന്നത്. ഫിഷറീസ് ഡിപ്പാർട്മെന്റിൽ നൽകിയ അപേക്ഷയിൽ തീരുമാനം ആകേണ്ടിയിരിക്കുന്നു. എങ്കിലും നിഷാന്ത് സംതൃപ്തനാണ് കാരണം നിഷാന്തിനിതു സ്വപ്നസാഷാൽക്കാരം 
നിഷാന്തിനെ വിളിക്കേണ്ട ഫോൺ നമ്പർ :9946374856 
ഇതുപോലെയുള്ള കാർഷിക മേഖലയിലെ വാർത്തകളും അറിവുകളും ലഭിക്കാൻ മീനഭംഗി - മീനടം ഗ്രാമത്തിൻ്റെ രൂപഭംഗി എന്ന പേജ് ലൈക് ചെയ്യുക. കൂടാതെ കാർഷികമേഖലയിൽ നിങ്ങളുടെ അറിവിലുള്ള മികച്ച മാതൃകകൾ ഞങ്ങളെ അറിയിച്ചാൽ ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും



Thursday, May 7, 2020

അജൂനിയേൽ ഫിഷ് ഫാം മീനടം

മീനടം എന്ന് കേൾക്കുമ്പോൾ മീനുമായി ബന്ധപ്പെട്ട ഒരു പേര് എന്നാവാം ആദ്യമായി കേൾക്കുന്നവരുടെ മനസിലേക്ക് ഓടിയെത്തുക. ജിജ്ഞാലുസുക്കൾ ചോദിച്ചാൽ  വീണിടം മൊഴിമാറ്റം വന്നു മീനടം ആയി എന്നുള്ള ചരിത്രം മീനടംകാർ വിശദികരിക്കും. കടലോ കായലോ  ഒരു ആറോ പോലും   ഇല്ലാത്ത മീനാടംകാരുടെ തോട്ടിൽ വലിയ മീനുകളൊന്നും വളരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ദൂരസ്ഥലങ്ങളിൽ നിന്നും വണ്ടി കയറി വരുന്ന വരുത്തൻ മീനുകളെ തിന്നു തൃപ്തിയടഞ്ഞിരുന്ന മീനടം കാർക്കൊരു സന്തോഷ വാർത്ത അതും വിഷം കലർത്തിയ മീനുകൾ  പിടിച്ചെടുക്കുന്ന വാർത്തകൾ വരുന്ന ഈ കൊറോണ കാലത്തു  തന്നെ.
അജൂനിയേൽ ഫെർമിൽനിന്നുള്ള ഒരു കാഴ്ച 

ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത് മീനടം ആയുർവേദ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന അജുനിയെൻ അക്വാഫിഷ്  ഫാംമിനെ കുറിച്ചാണ്. മത്സ്യവും പച്ചക്കറിയും ഒന്നിച്ചു വളർത്തുന്ന ഒരു കൃഷിരീതിയാണ്  ഇവിടെ അനുവർത്തിച്ചിരിക്കുന്നതു     (അക്വാകൾച്ചർ കൃഷിരീതി ) .  ഇതനുസരിച്ചു പച്ചക്കറികൾ നടാൻ തീരെ മണ്ണ് ആവശ്യമില്ല. ടാങ്കിനകത്തു നിക്ഷേപിച്ചിരിക്കുന്ന മൽസ്യങ്ങളുടെ വിസർജ്യത്തിലൂടെ വെള്ളത്തിൽ ധാരാളം അമോണിയ ഉല്പാദിപ്പിക്കപ്പെടുന്നു ഈ വെള്ളം പച്ചക്കറി വളരുന്ന ബെഡിലേക്കു പമ്പു ചെയ്യുമ്പോൾ അതിൽ വളരുന്ന ബാക്ടീരിയ മൂലം ഈ അമോണിയയെ നൈട്രേറ്റ് ആക്കി മാറ്റും , ഈ ഭക്ഷണമുപയോഗിച്ചു പച്ചക്കറികൾ നന്നായി വളരും. അമോണിയ നീക്കം ചെയ്ത ശുദ്ധജലം വീണ്ടും മൽസ്യടാങ്കിലേക്കു വിടുമ്പോൾ അവയ്ക്കു ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും. അക്വാപോണിക്സിലൂടെ വളർത്തുന്ന പച്ചക്കറികൾ തീർത്തും ജൈവോൽ പ്പന്നമായിരിക്കും എന്നുള്ള പ്രത്യേകതയുമുണ്ട് . 

മീനടം അജൂനിയേൽ ഫിഷ് ഫാംമിൽ ഇപ്പോൾ നട്ടർ ,  ആസാം വാള ,  കാരി , തിലാപ്പിയ മുതലായ  വിവിധയിനം മൽസ്യ ഇനങ്ങൾ ലഭ്യമാണ്. 3 കിലോയിൽ കൂടുതൽ ഓർഡർ ചെയ്യുന്നവർക്ക് 4 കിലോ മീറ്റർ ചുറ്റളവിൽ സൗജന്യ ഡോർ ഡെലിവറി ഉണ്ടായിരിക്കും. ഫാം സന്ദർശിക്കുന്നതിനും കൃഷി രീതികൾ കണ്ടു മനസിലാക്കുന്നതിനും. മത്സ്യങ്ങളും പച്ചക്കറികളും വാങ്ങുന്നതിനും  വിളിക്കുക -  ബിജു പല്ലാട്ടു മീനടം 9747640018  8281901513

ഇതുപോലെയുള്ള കാർഷിക മേഖലയിലെ അറിവുകളും വിവരങ്ങളും ലഭിക്കുന്നതിന് ഈ പേജ് ലൈക് ചെയ്യുക. നിങ്ങളുടെ കൃഷി വാർത്തകൾ അറിയിച്ചാൽ ഈ പേജിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും  


ജൂബി വര്ഗീസ് , മീനടം 




   

Monday, April 13, 2020

കോവിഡ് 19 - 20 : 20

കൃഷിയുടെ കാര്യത്തിൽ  അയൽ നാടുകളിൽ മീനടത്തിനു ഒരു പെരുമയുണ്ട്. അതു നമുക്ക് പൂർവികാരായി നേടിത്തന്ന സൽപ്പേരാണ്. ഇപ്പോളും പുറംനാട്ടുകാർ മീനടത്തേ പറ്റി  അങ്ങനെ വിചാരിക്കുന്നു എന്നതാണ് സത്യം,  ഒരുദാഹരണം പറഞ്ഞാൽ ഈ കൊറോണ കാലത്തു എല്ലാവരും പൂട്ടി വീട്ടിലിരിക്കുന്ന കാലത്തു അനുവദിക്കപ്പെട്ട സമയത്തു തുറന്നു വച്ചിരിക്കുന്ന പച്ച കറി  കടയുടെ മുന്നിൽ ഒരു കാർ വന്നു നിന്നു , അതിൽ നിന്നിറങ്ങിയ മാന്യനായ മനുഷ്യൻ , കടയിൽ മറ്റു ആളുകൾ സാധനങ്ങൾ വാങ്ങുന്നത്  കണ്ട്  സാമൂഹിക അകലം പാലിച്ചു  പുറത്തു കാത്തു നിൽക്കുന്ന സമയം  പറഞ്ഞത് മീനടത്താകുമ്പോൾ ഇവിടെ വിളയുന്ന പച്ച കറികൾ ഒക്കെ ഉണ്ടാകുമല്ലോ എന്നാണു ! എന്നാൽ സത്യം അതാണോ ?

എന്നും പശുവിനെ കറന്നു പാൽ  കുടിച്ചിരുന്നവർ ഇടക്കാലം കൊണ്ട് റബ്ബർ വെട്ടി  ദിവസവും പാൽ എടുത്തു തുടങ്ങി , പത്രത്തിൽ കാണുന്ന വിലക്കോ അല്ലെങ്കിൽ 50 പൈസ കുറച്ചോ റബ്ബർ വാങ്ങാൻ ചുറ്റു വട്ടങ്ങളിൽ കടകളും വന്നു. സൗഭാഗ്യങ്ങൾ വന്നു ചേർന്നപ്പോൾ തൊഴുത്ത് പൂട്ടി മിൽമയുടെ പാൽ കുടിച്ചു തുടങ്ങി. പശു പരിപാലനം ഗതി കെട്ടവരുടെ ചുമലിലായി. പശുക്കൾ തൊഴുത്തൊഴിഞ്ഞപ്പോൾ തൊടിയിലുണ്ടായിരുന്ന കപ്ലവും , ചീരയും , നിത്യ വഴുതനയും ഒക്കെ നാമാവശേഷമായി  പകരം നമ്മൾ തമിഴരുടെ കാബേജും ബീൻസും ശീലമാക്കി. ചെറുപ്പക്കാരൊക്കെ ജോലി തേടി നഗരങ്ങളിലും ഗൾഫ് നാടുകൾ മുതൽ അമേരിക്കയിൽ വരെ കുടിയേറി


സൗഭാഗ്യങ്ങൾ നീണ്ടു നിന്നില്ല , റബ്ബറിന് വിലയിടിഞ്ഞു , പുതു തലമുറയിൽ പെട്ടവർക്കൊന്നും ടാപ്പിംഗ് ജോലി അഭികാമ്യമായി തോന്നിയില്ല. റബ്ബർ വെട്ടിയവരിൽ കുറച്ചു  പേർ   പറമ്പിൽ കൈതയോ കപ്പയോ വാഴയോ വച്ചു. കൃഷി ലാഭകരമല്ലാത്തതിനാൽ വില കൂടുന്നതും കാത്തു കുറച്ചു പേർ തോട്ടങ്ങൾ വെറുതെയിട്ടു. അവിടേയും ഗതി കെട്ടവർ  കിട്ടിയ വെട്ടുകാർക്കു നേർ പകുതി വ്യവസ്ഥയിൽ നൽകി. ഇപ്പോൾ ഇതാ കൊറോണ വന്നിരിക്കുന്നു നമ്മൾ എല്ലാവരും ലോക്ക് ഡൗണിൽ ആണ്, ആർക്കും വീടിനു പുറത്തു ഇറങ്ങാൻ പറ്റുന്നില്ല. പുറത്തു നിന്നുള്ള ആഹാര സാധനങ്ങൾ ഒരു പക്ഷെ കൃത്യമായി എത്തിക്കൊള്ളണമെന്നില്ല. കയ്യിൽ കാശുള്ളവർ പോലും പട്ടിണിയാകുന്ന അവസ്ഥ.


മരണം വിതക്കുന്ന കൊറോണയുടെ ഭീതിയെ അതിജീവിക്കാൻ മരണത്തെ തോൽപ്പിച്ച് ഉത്ഥിതനായ ക്രിസ്തുവിന്റെ ഉയിർപ്പു പെരുനാൾ നമ്മെ പ്രാപ്തരാക്കട്ടെ. എല്ലാ ഐശ്വര്യങ്ങളൂം സമ്പൽസമൃദ്ധിയും ഉണ്ടാകുവാൻ സർവേശ്വരനോട് പ്രാർത്ഥിച്ചു ഒരു പുതു വർഷത്തിലേക്കു കാലെടുത്തു വയ്ക്കുന്ന വിഷു ഇതാ പടി വാതിൽക്കൽ എത്തി നിൽക്കുന്നു

ഐശ്വര്യ പൂർണമായ ഒരു  ഭാവി മുന്നിൽ കണ്ടു  നാം വിഷു ആഘോഷിക്കുമ്പോൾ തീർച്ചയായും നമ്മൾ മണ്ണിലേക്കിറങ്ങാൻ തയാറാകണം എങ്കിലേ ഇനി വരുന്ന ഓണവും അടുത്ത വിഷുവും എല്ലാം നമുക്ക് സന്തോഷം നിറഞ്ഞതാകുകയുള്ളൂ. മണ്ണിൽ പണിയെടുക്കുന്ന കർഷകനെ മാനിക്കാൻ അവൻ്റെ  ഉല്പന്നങ്ങൾക്ക് മാന്യമായ വില ലഭിക്കാൻ ഭരണകൂടങ്ങൾ തയാറാക്കണം അതിനു ഇടനിലക്കാരെ ഒഴിവാക്കി കർഷകരുടെ കടകൾ വരണം

എല്ലാവര്ക്കും പ്രതീക്ഷയുടെ ഉയിർപ്പു പെരുന്നാളിന്റെയും   നന്മ നിറഞ്ഞ വിഷുവിൻറെയും  ആശംസകൾ നേരുന്നു. കൊറോണയെ നമുക്ക് ഒരുമിച്ചു  നേരിടാം ഒപ്പം ഭാവിയിലേക്കാവശ്യമായ കാർഷിക വിളകൾ നടാം നാടു പട്ടിണി അറിയാതിരിക്കട്ടെ

       



Tuesday, September 17, 2019

KOCHI METRO

കൊച്ചി  മെട്രോ രണ്ടാം ഘട്ടം പൂർത്തിയാക്കി രണ്ടാഴ്ച പിന്നിടുമ്പോൾ ഒരു പുതിയ യാത്രാനുഭൂതിയുടെ ത്രില്ലിൽ തന്നെയാണ് മിക്കവരും . എന്താണ് അഭിപ്രായം എന്ന് ചോദിച്ചാൽ  -- " കൂൾ " എന്നു  ഒറ്റവാക്കിൽ പറഞ്ഞാൽ ഒത്തിരി കാര്യങ്ങൾ  ആ ഒറ്റയുത്തരത്തിൽ ഉണ്ട്

 അനുസരണയുള്ള കുട്ടികളെ പോലെ എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സഹകരിക്കുന്നു ,  ആദ്യ യാത്രയുടെ ഒരു പേടി മനസിലുണ്ടെങ്കിലും  ധൈര്യം വിടാതെ മുമ്പോട്ടു -  എൻട്രി ഗെയ്റ്റിൽ കാർഡ്  സ്വയ്പ്പ്  ചെയ്യണം മിക്കവരും കന്നിയാത്രക്കാരായതിനാൽ  ജാള്യതയുടെ ആവശ്യം ഇല്ല  കൂടാതെ സഹായത്തിനായി മെട്രോ ജീവനക്കാരായ ചേച്ചിമാർ.  ഗെയിറ്റ് തുറന്നു കിട്ടി ഇനി മുമ്പോട്ടു ലിഫ്റ്റ് , എസ്കവേറ്റർ സൗകര്യങ്ങൾ  കൂടാതെ സ്റ്റെപ് കയറിയും പോകാം. വ്യക്തമായ ദിശാ ബോർഡുകൾ എല്ലായിടത്തും നമ്മെ വഴികാട്ടും.  മിനുക്കു പണികൾ അവശേഷിക്കുന്നതുകൊണ്ടു  ഇപ്പോൾ  കാണുന്ന പൊടികൾ അവഗണിക്കാം. പുതിയ ലൈനിൽ കൂടി പതിയെയാണെങ്കിലും മഹാരാജാസ് കഴിഞ്ഞാൽ  മെട്രോ ഫാസ്റ്റായി.


പ്ലാറ്റ്‌  ഫോമിലെ  മഞ്ഞ   ലഷ്മണ രേഖക്കപ്പുറം  കാലു  കുത്താൻ യാത്രക്കാർ നോക്കേണ്ട 750  വോൾട് ഡി സി പ്രവഹിക്കുന്ന  അപകടം മുമ്പിലുണ്ട്  എന്ന സൂചന   വിസിലടിയായി ഒഴുകിയെത്തും സുരക്ഷ  തന്നെയാണ് മെട്രോയുടെ മുഖമുദ്ര. വണ്ടി വന്ന് നിന്നാൽ  വാതായനങ്ങൾ തുറക്കാൻ ഇത്തിരി സമയം എടുക്കും അതുപോലെ അടയാനും. വാതിൽ തുറന്നാൽ നേരെ കാലെടുത്തു വച്ചാൽ മതി മെട്രോയിലേക്കു കയറാൻ . നിർത്തും മുമ്പ് ഡോർ തുറന്ന് ചാടിയിറങ്ങിയും എല്ലാ യാത്രക്കാരും കയറും മുമ്പ് കൂട്ടമണിയടിച്ചു  ബസിനൊപ്പം ഓടി ചാടി കയറുന്ന ബസിലെ കിളിയെ പ്രണയിച്ച പഴയ കുമാരികൾക്കൊക്കെ  ഇന്ന്  മുട്ടുവേദന അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും ഇന്നവർ മെട്രോയെ പ്രണയിക്കും. കാലുകുത്താൻ ഇടമില്ലങ്കിലും മുമ്പോട്ടു നീങ്ങി നിൽക്കൂ എന്ന്‌  ഇണങ്ങിയും പിണങ്ങിയും നിർബന്ധിക്കുന്ന  കണ്ടക്ടർമാർ മുട്ടിയും ഉരുമ്മിയും ചാരിയും ചാരാതെയും എത്ര കഷ്ടപ്പെട്ടാണ് ടിക്കറ്റ് നൽകി കാശു വാങ്ങുന്നത്  എന്നാൽ  ആക്സിസ് ബാങ്ക് നൽകുന്ന സ്മാർട്ട് കാർഡുപയോഗിച്ചോ , ക്യൂവിൽ നിന്നോ  മെട്രോയുടെ ടിക്കറ്റുകൾ സ്വന്തമാക്കാം. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് നിരക്കിത്തിരി കൂടുതൽ എന്ന് തോന്നിയാലും ട്രാഫിക്കിലും സിഗ്നലിലും കുരുങ്ങി വിയർക്കാതെ കൂളായി യാത്ര ചെയ്യാൻ ഇത്തിരി പൈസ കൂടുതൽ കൊടുക്കാം 

വട്ടത്തിൽ നിന്ന് വർത്തമാനം പറഞ്ഞും ഒന്നിച്ചു നിന്ന് സെൽഫിയെടുത്തും കമ്പിയിൽ ചാരി വാട്ട്സ്ആപ്പ്  നോക്കിയും കാഴ്ചകൾ കണ്ടും പ്രണയിച്ചും കൊച്ചി കൂളായി തന്നെ  മുമ്പോട്ടു പോകട്ടെ അല്ലെങ്കിൽ തന്നെ തലയ്ക്കു മുകളിൽകൂടി പറക്കുന്ന മെട്രോയെ ബസുമായി  കമ്പയർ ചെയ്തു അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതല്ലോ . മെട്രോ പിടിച്ചു വിമാനത്തിൽ പറക്കുന്ന കാലം വിദൂരമല്ല 

ശുഭയാത്ര  - ജൂബി 






Sunday, February 25, 2018

എലിസബത്തും ഡയാനയും

പുരാണങ്ങളിലും ഇതിഹാസങ്ങളിലും പറയും പോലെ അവിടെ ഒരു സ്വയം വരം നടക്കുകയാണ് . രാജകൊട്ടാരത്തിനു സമാനമായ ചുറ്റുപാടുകൾ! കോട്ട കൊത്തളങ്ങളെ  ഓർമിപ്പിക്കും പോലെ കല്ലുകൊണ്ടു നിർമിച്ച  വൻ മതിൽ. പുറത്ത് നിന്നുള്ള ഏതുതരം അക്രമങ്ങളെയും ചെറുക്കാൻ കെൽപ്പുള്ള കൊട്ടാരവാതിലും ആ പടിവാതിലിൽ  അതീവ ജാഗ്രതയോടെ കാവൽ നിൽക്കുന്ന ഭടന്മാരും.

ഒരിക്കലും സിംഹാസനങ്ങൾ ഒഴിഞ്ഞു കിടക്കുന്നില്ല. രാജ്യവും ശക്തിയും നിലനിൽക്കാൻ  ചെങ്കോലും കിരീടവും കഴിവുള്ളവർ കയ്യാളനം. ഇവിടെയും  അതുതന്നെയാണ് നടക്കുന്നത് ഒരു വിത്യാസം മാത്രം. മറ്റേതു  കുലത്തിൽ നിന്നും വ്യത്യസ്തമായി ഇവിടെ അവരോധിക്കുന്നതു  ഒരു രാജാവിനെയല്ല മറിച്ച്  ഒരു  രാഞ്ജിയെയാണ് എന്ന് മാത്രം. ഞാൻ പറഞ്ഞു വരുന്നത് മനുഷ് കുലത്തിൽ  സംഭവിക്കുന്ന ഒരു ചടങ്ങിനെ പറ്റിയുള വിവരണമല്ല  സൂക്ഷമതയോടെ  നിരീക്ഷിച്ചാൽ  കൗകുതവും ആൿചര്യവും തോന്നാവുന്ന , മനുഷ്യന്   ജീവിതത്തിൽ അനുകരിക്കാൻ പറ്റിയ മാതൃകകൾ ഉള്ള ചെറു തേനീച്ചകളുടെ ജീവിത രീതിയെ പറ്റിയാണ്.


പുറമെ കാണും പോലെ തന്നെ ചെറുതേനിച്ചയുടെ  കൂടിന്റെ അകത്തളവും കൊട്ടാര സദൃശമാണ്. കൂട്ടിനുള്ളിലേക്കു തുറക്കുന്ന സുഷിരത്തെ പ്രവേശനകവാടം എന്ന് വിളിക്കാം സാധാരണയായി ഒരു പ്രവേശന കവാടം മാത്രമേ ചെറുതേൻ കൂടുകളിൽ ഉണ്ടാവുകയുള്ളൂ ഗ്രീസ് കരി ഓയിൽ മൃഗങ്ങളുടെ വിസർജ്യങ്ങൾ രോമം നാരുകൾ മുതലായവ പ്രവേശന കവാടം ഉണ്ടാക്കാൻ തേനീച്ചകൾ ഉപയോഗിക്കുന്നു. തേനീച്ചകൾക്കു അവയുടെ കൂടു തിരിച്ചറിയുന്നതിനും ശത്രുക്കളെ തടയുന്നതിനും പ്രവേശനകുഴൽ സഹായിക്കുന്നു.  കാറ്റും മഴവെള്ളവും നേരിട്ട് കൂട്ടിൽ കടക്കാത്ത വിധം കിഴോട്ടു തുറക്കുന്ന വിധമായിരിക്കും പ്രവേശന കവാടം നിർമിക്കുന്നത് . എപ്പോഴും പ്രവേശന കുഴലിന്റെ ആഗ്ര ഭാഗത്ത് കാവൽക്കരി ഈച്ചകളെ കാണാം. തേനും പൂമ്പൊടിയും ശേഖരിക്കാനുള്ള അറകൾ, പശ ശേഖരിക്കുന്ന സ്ഥലം , തേനീച്ചകളുടെ വിസർജ്യങ്ങൾ , കൊക്കൂണുകളുടെ അവശിഷ്ടങ്ങൾ   മുതലായ മാലിന്യങ്ങൾ തള്ളുന്നതിനുള്ള സ്ഥലം ,ചത്ത തേനീച്ചകളുടെ മോർച്ചറി അങ്ങനെ വിവിധ ഭാഗങ്ങൾ ചെറുതേൻ കൂടിൽ ഉണ്ടാകും.മുട്ട പൂമ്പൊടി , തേൻ അറകൾ മുതലായവ  നേരിട്ട് കൂടിന്റെ ഭിത്തിയിലോ തറയിലോ ഉറപ്പിക്കാറില്ല മറിച്ച്  നെടുകയും  കുറുകയുമുള്ള  തൂണുകൾ നിർമിച്ച് അവയിലാണ്  ഇവ  ഉറപ്പിക്കുക ഇതുമൂലം തേനീച്ചകൾക്കു  സുഗമമായി സഞ്ചരിക്കാനുള്ള  തുരങ്കങ്ങൾ കൂടിനുള്ളിൽ രൂപം പ്രാപിക്കുകയാണ് ചെയ്യുന്നത്

ചെറുതേനീച്ച കൂട്ടിനുള്ളിൽ പ്രധാനമായും മൂന്നിനം ഇച്ചകളാണ് ഉള്ളത് റാണി ,വേലക്കാരികൾ , ആണിച്ചകൾ ഇവക്കോരോന്നിനും വ്യത്യസ്തമായ ധർമങ്ങൾ ആണുള്ളത്. ജനിതകമായി റാണിയും വേലക്കാരികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ലാർവ ഘട്ടത്തിൽ അധിക പോഷണ ഭക്ഷണമാണ് റാണിയെ ഏറെ മേന്മയുള്ളതായി തീർക്കുന്നത് , മറ്റു ഈച്ചകളെക്കാൾ റാണിക്ക് വലുപ്പക്കൂടുതലുണ്ട്. പൂമ്പൊടി വഹിച്ചുകൊണ്ട് വരുന്നതിനായി വേലക്കാരി ഈച്ചകളുടെ പിൻകാലുകളിൽ  കാണുന്ന പൂമ്പൊടി  സഞ്ചി  റാണിക്ക്  ഇല്ല. വേലക്കാരികളിൽ കാണുന്ന മെഴുകു ഉൽപാദിക്കാനുള്ള  മെഴുകു ഗ്രന്ധിയും റാണിയിൽ  ഇല്ല എന്നാൽ വേലക്കാരികളിലേക്കാൾ നീളം കൂടിയ ആന്റിന റാണിക്ക് സ്വന്തം. റാണി ഇടുന്ന മുട്ടകളിൽ  ബീജ സങ്കലനം നടക്കാത്തവ വിരിഞ്ഞാണ് ആണീച്ചകൾ ഉണ്ടാകുന്നതു. വലുപ്പം കൂടിയ കണ്ണുകളും നീളം കൂടി മുൻപോട്ടു വളഞ്ഞ ആന്റിനയും പൂർണ വളർച്ചയെത്താത്ത പൂമ്പൊടി സഞ്ചിയും ഒഴിച്ചാൽ വേലക്കാരികളെയും ആണീച്ചയെയും  തമ്മിൽ തിരിച്ചറിയാൻ പ്രയാസം. വിരിഞ്ഞിറങ്ങിയ ആണീച്ചകൾ  കുറച്ചു നാൾ കൂട്ടിനുള്ളിൽ ഉണ്ടാകും ഇവ കൂട്ടിൽ നിന്ന് പുറത്തേക്കു പോയാൽ പിന്നീട് തിരിച്ചു വരാറില്ല


പുറപെട്ടുപോകുന്ന ആണീച്ചകൾ ചില പ്രദേശങ്ങളിൽ കൂട്ടമായി  വസിക്കുന്നു  പുറത്തായിരിക്കുമ്പോൾ   തനിയെ ആഹാരം തേടാനുള്ള കഴിവ്  ചെറുതേനീച്ചകൾക്കുണ്ട് .   ഭക്ഷണം  നിറച്ച അറകളിൽ റാണി  മുട്ടായിട്ടാലുടൻതന്നെ വേലക്കാരിയീച്ചകൾ അറ അടക്കുന്നു. റാണി മുട്ട വിരിഞ്ഞുണ്ടാകുന്നതും   അധിക പോഷണം നേടി അതീവ സുന്ദരിയായി  വളരുന്നതും  ഇണ  ചേർന്നിട്ടില്ലാത്തതുമായ പെണ്ണീച്ചകളെയാണ്  ഗൈനി  ( Virgin    Queen ) എന്ന്  വിളിക്കുന്നത്. ഗൈനി  ഉള്ള കൂടിന്റെ  പരിസരത്ത് ഇലകളിലും കമ്പുകളിലും  ആണീച്ചകൾ  വിശ്രമിക്കുകയോ മറ്റു ചിലപ്പോൾ കൂടിന്റെ വാതുക്കൽ കൂട്ടമായി  പറക്കുകയോ  ചെയ്യുന്നത് കാണാം. ഇണ  ചേരാൻ സമയമാകുമ്പോൾ   ഏറെ ആണീച്ചകൾക്കൊപ്പം ഉയർന്നു പറക്കുന്ന ഗൈനി  കഴിവുറ്റ ഒരു  ആണീച്ചയുമായി ഇണചേരുന്നു. ശിഷ്ട ശിഷ്ട ജീവിതകാലത്തേക്കു  വേണ്ടുന്ന   മുഴുവൻ ബീജവും  ഈ വേളയിൽ ഗൈനി  സമ്പാദിച്ചിരിക്കും. കൂട്ടിൽ തിരിച്ചെത്തുന്ന റാണി പറക്കാൻ  കഴിയായ്കയാൽ പിന്നീടൊരിക്കലും  പുറത്തു പോകുകയില്ല.



അധികാരത്തിന്റ    അകത്തളങ്ങളിലും പിന്നാമ്പുറങ്ങളിലും നടക്കുന്ന  നാടകങ്ങൾ പൊടിപ്പും  തൊങ്ങലും  വച്ച കഥകളായി  പുറത്തേക്ക്  വരാറുണ്ട് കൊടുക്കൽ വാങ്ങലുകളുടെയും  കുതികാൽ വെട്ടുകളുടെയും കഥകൾ. പ്രവർത്തന ശൈലിയും കഴിവ് കേടും  മുതൽ ആദർശവും അംഗീകാരവും അധികാരത്തർക്കങ്ങൾ  വരെ ഇതിനു കാരണമാകാറുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ  അടിയന്തിരമായി ചെറുതേനീച്ചകളുടെ  റാണിയെ  സൃഷ്ടിക്കുക എളുപ്പമല്ല. കൂട്ടിനുള്ളിൽ എല്ലായ്പ്പോഴും ഗൈനി  ഉണ്ടായിരിക്കുക  എന്നതല്ലാതെ മറ്റൊരു മറ്റൊരു പോംവഴിയും അവിടെയില്ല. അങ്ങനെയെങ്കിൽ ഏതെങ്കിലും  കാരണവശാൽ റാണി നഷ്ടപെട്ടാൽ ഗൈനി പുതിയ റാണിയായി ചുമതലയേറ്റു കൊള്ളും. വംശവർദ്ധനവിനായി   കോളനി പിരിഞ്ഞുപോകുമ്പോൾ വേലക്കാരികളോടൊപ്പം ഗൈനിയും  ഉണ്ടാകും. ആവശ്യത്തിലധികമായി ഗൈനികളുണ്ടാകുന്ന പക്ഷം വേലക്കാരികൾ അവയെ  നശിപ്പിക്കുന്നതായി കരുതപ്പെടുന്നു. പ്രായാധിക്യതത്താൽ  ഉർജ്ജസ്വലത  നഷ്ടപെടുന്ന റാണിയെ  നീക്കി പുതിയ റാണി യെ വഴിക്കേണ്ട  സാഹചര്യം വന്നാൽ വേലക്കാരികൾ കൂട്ടമായി  പഴയ  റാണിയെ ആക്രമിച്ചു  കൊലപ്പെടുത്തുകയും പുതിയ ഗൈനി ചുമതലയേൽക്കുകയും ചെയ്യും. ഇടയ്ക്കിടയ്ക്ക് ഇടയ്ക്കിടയ്ക്ക് പുതുതായുണ്ടാകുന്ന പുതിയ  ഗൈനി കാളെല്ലാവരും പുതിയ കോളനി ഉണ്ടാക്കിക്കൊള്ളണമെന്നില്ല. അധികമായുണ്ടാകുന്ന ഗൈനികളെ   അതാതു കോളനികളിലെ വേലക്കാരികൾ കൊന്നു കളയുമെന്ന് കണ്ടെത്തിയിട്ടുണ്ട്

അവതരണം : ജൂബി   വർഗീസ്  മീനടം
അവലംബം : ചെറുതേനീച്ച വളർത്തൽ -  കര്ഷകര്ക്കൊരു കൈപ്പുസ്തകം



Saturday, July 8, 2017

അവസ്ഥാന്തരങ്ങൾ -കാലവിത്യാസങ്ങൾ




അവസ്ഥാന്തരങ്ങൾ  
കാല വ്യതിയാനങ്ങൾ 
വെയിലും മഴയും
ഉഷ്ണവും കുളിരും
പോലെ 

വിപ്ലവവും   പ്രണയവും  
സമരവും ഭരണവും 
ആർത്തവം ഗർഭം
ജനനം  ജീവിതം
പിന്നെ മരണം 

കാലം തെറ്റി പെയ്‌ത 
മഴ പോലെ 
പ്രണയമവനിൽ
പെയ്തിറങ്ങി 
വിപ്ലവത്തിൻ  കനൽ
 വഴികളിൽ കാൽ 
ചവുട്ടി നടന്നവൻ
വസന്തമെന്തെന്നറിഞ്ഞു 

മാനം നോക്കി
കിടക്കുമ്പോൾ
സ്വപ്നം കണ്ടത് 
അമ്പിളിയെയല്ല
പുതിയ ഭൂമിയായിരുന്നു 
വിപ്ലവത്തെ
പ്രണയിച്ചപ്പോൾ
കവിത 
മനസ്സിൽ
പോലുമുണ്ടണ്ടായിരുന്നില്ല 

വിപ്ലവകാരിക്ക് ചേരുന്നത്
രക്തസാക്ഷ്യത്വം 
കപട വിപ്ലവകാരി
ഭരണാധികാരിയായേക്കാം 
കാലം തെറ്റിയ
മഴയും മഞ്ഞും
വെയിലും ചൂടും 
പ്രകൃതിയെ ദ്രോഹിച്ചേക്കാം
 കപട വിപ്ലവകാരിയും 

അമ്പിളിയെ പ്രണയിച്ചവൻ
കവിതയെ 
പരിണയിച്ചോടുവിൽ
മരണത്തെ പുൽകി 
നിർവൃതിയടഞ്ഞപ്പോൾ
മരിച്ചത് 
നല്ല വിപ്ലവകാരിയുമല്ല
കാമുകനുമല്ല!






Saturday, June 10, 2017

കണ്ണി തുള്ളികൾ





എഴുതിതുടങ്ങുമ്പോൾ
തെറ്റിപ്പോയെന്നു  നിരൂപിച്ചു  
മായിച്ചു കളഞ്ഞ
മഷി പച്ച


പറയാൻ തുടങ്ങിയൊടുവിൽ
എന്തുകൊണ്ടോ  
വിഴുങ്ങിയ വാക്കുപോലെ 

തെളിയാൻ വിസമ്മതിച്ച
 നിബ്ബിൽനിന്നും കുടഞ്ഞു 
കളഞ്ഞൊരു
 മഷിതുള്ളി


വീണുടഞ്ഞ ചീമുട്ടപോലെ  
നാവിൽ നിന്നും 
പോയ   വാക്കുകൾ 

മരണം കൊതിച്ച്
കിടന്നവനെ ചവുട്ടി 
ജീവിതത്തെ പ്രണയിച്ചവരെ
 പിടിച്ച കാലനും 
കാമുകിക്ക്  ഗർഭവും,
ഭാര്യക്ക് കണ്ണീരും
സമ്മാനിച്ച  ദൈവവും  

മാനം മുട്ടെ
ഞാൻ കണ്ട സ്വപ്നങ്ങളും 
വിരിയും മുമ്പ്
കൊഴിഞ്ഞു പോയ
പൂക്കളും 
കരയാൻ മറന്നൊരു
 കണ്ണിനു
കയ്യാലയിൽ കണ്ട 
കണ്ണി തുള്ളി പോലെ 










Sunday, November 6, 2016

കാട്ടു പാവലും ചതുര പയറും പിന്നെ നിത്യ വഴുതനയും


അൻവറിന്റെ അനിയന്റെ  നിക്കാഹിനു പോയി തിരികെ വരുമ്പോൾ തൊടുപിഴയിലാണ് ഞാനാ കട കണ്ടത്  - വിത്തുകൾ വിൽക്കുന്ന കട!  വിതക്കാനായി ഇത്തിരി വിത്ത് വാങ്ങാം എന്ന് കരുതി കയറിയപ്പോൾ  കണ്ടു  കാട്ടു  പാവലിന്റെ വിത്ത് പിന്നെ ചതുര പയർ,  ബജി  ചീര  നിത്യ വഴുതന 


വേനലായിരുന്നങ്കിലും വീട്ടിൽ വന്നപ്പോളേ  തന്നേ ഞാൻ  പണി തുടങ്ങി.അങ്ങനെ കാട്ടുപാവലും  ബജി  ചീരയും ചതുരപ്പയറിനും മീനടത്തത്തെ മണ്ണിൽ സുഖ ശയനം. വീണ്ടും  ഒരു ശനിയും ഞായറും  കൂടി കഴിഞ്ഞു പിറ്റേ ദിവസം എന്നെത്തെയും പോലെ   ഞാൻ  വെളുപ്പിനത്തെ വണ്ടിക്ക് കയറി -  വല്ലതും കഴിക്കണ്ടേ ? 

വഴിയരികിൽ നിൽക്കുന്ന കവുങ്ങിന്റെ മണ്ട ലക്‌ഷ്യം വച്ചെന്റെ  ചതുര പയർ കയറി പോകുമ്പോൾ ഞാനേറ്റം സന്തോഷിച്ചു- മിടുക്കി! പക്ഷെ വഴിയേ പോകുന്ന  ഇലെക്ട്രിസിറ്റി യുടെ പിഴച്ച  സന്തതിയെ കയറി ലൈൻ അടിച്ചപ്പോൾ ഞാൻ  അവളെ ചുവടെ വെട്ടി  കറന്റ് അടിക്കരുതല്ലൊ. രണ്ടാഴ്ച്ച കഴിഞ്ഞു കവുങ്ങിൽ തുടങ്ങി നിന്ന വള്ളികൾ ഓരോന്നായി ഞാൻ വലിച്ചിറക്കിയപ്പോൾ കണ്ട കാഴ്ച എന്നെ സങ്കടപ്പെടുത്തി - ഇടതൂർന്ന ഇലകൾക്കിടയിലെല്ലാം  കാണാതെ കിടന്ന കായ്കൾ എപ്പോൾ ഉണങ്ങി വിത്ത് പരുവമായിരിക്കുന്നു. 

ഇതിനിടയിൽ പാവൽ കയറ്റാൻ വലിയ പന്തൽ ഞാനിട്ടിരുന്നു. രണ്ടില വന്നു  പിന്നെയത് നാലിലയായി വള്ളിവീശിയപ്പോൾ എന്റെ പന്തലിൽ കയറാൻ  അവൾ വന്നില്ല പകരം വെറുതെ നിലത്ത്തൂടെ പടർന്നു കിടന്നു.  പന്തൽ പാഴായ സങ്കടത്തിൽ ഞാൻ പിന്നെയങ്ങോട്ട്   ശ്രദ്ധക്കാതായി. പിന്നെയെപ്പൊഴോ ഒരു നല്ല പച്ച നിറമുള്ള കുഞ്ഞൻ പാവക്ക ഞാൻ കണ്ടു അടുത്ത ദിവസം അതു  നല്ല മഞ്ഞ നിറമായി രണ്ടു ദിവസം കഴിഞ്ഞു ചുവന്നു തുടുത്ത കുഞ്ഞൻ പാവക്ക ഞാൻ പറിച്ചു എന്റെ കാട്ടു  പാവലിന്റെ കായ്




   

Saturday, July 16, 2016

മണ്ണും മരവും



മീനച്ചൂടില്‍
ഭൂമിയുരുകി
മണ്ണും മരവും
മഴയ്ക്കായി  കാത്തു
ഋതുക്കൾ  മാറി മറിയും
ഇത് വിഷാദ കാലം



വസന്തവും ഗ്രീഷ്മവും
വര്‍ഷത്തിനു വഴി മാറി
ശരത് , ഹേമന്തം പോയി
ശിശിരം വരും കുംഭം മീനം
മേടമാസത്തിലെ സൂര്യൻ
ഇത് വിഷാദ കാലം 


മരത്തിനോപ്പം ഭൂമിയും
വേഴാമ്പലും  മനുഷ്യരും 
മഴക്കായി കാത്തിരിക്കും
മരത്തിനും ഭൂമിക്കും
മെല്ലാര്‍ക്കുമിതോരു 
വിഷാദ കാലം


ചില്ലകള്‍ നെടുവീര്‍പ്പിടും
നഷ്ടപെട്ടയിലകളെയോര്‍ത്ത്‌
കിളികള്‍ കൂടൊഴിഞ്ഞു പോകും
അവക്കും വിഷാദ കാലം
ഞെട്ടറ്റ ഫലത്തിന്‍ വേര്‍പിരിഞ്ഞ
കുരുവും കരയും വിഷാദ കാലം

ഒടുവില്‍ മാനം നിറയും
ഒരു കുളിരായി മഴ വരും
മരവും ഭൂമിയും എല്ലാരും
ഇറ്റൊന്നാശ്വസിക്കും
മറക്കനാകില്ലോരിക്കലും
ഇറ്റിറ്റു വീണ തോള്ളിയെ


കുളിരായി പെയ്ത മഴയില്‍
കിളിര്‍ക്കും കുരുവിന്
പോഷകം നല്‍കി വളര്‍ത്തും
മണ്ണിനെ മറക്കാനാകുമോ?
മരവും നോക്കി നിൽക്കും 
സ്വന്തം  കുഞ്ഞിനെ 

മറക്കാന്‍ തുടങ്ങും  കുരു
നഷ്ടപെട്ട ഹൃത്തിനെ, 
ചങ്ങാത്തതിലാകും പുതിയ
സുഹൃത്തുമായി, 
പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 
വിഷു വരും


മാവുകള്‍ തളിര്‍ക്കും, 
പൂക്കും കണി കൊന്ന 
ഇതു വിഷു കാലം
വിഷാദം മാറി വിഷു വരാന്‍
കണ്ണുകള്‍ തുറക്കാം 
കണി കാണാം

കുഞ്ഞു തൈചെടിയോടു
ഭൂമിക്കു വാത്സല്യം
ചോദിച്ചതൊക്കെയും  കൊടുത്തു
തയ്യൊരു മരമായി വളര്‍ന്നു
വേരുകള്‍ ഹൃദയത്തിലേക്കാഴ്ത്തി 
വളർന്നൊരാത്മബന്ധം 

മണ്ണ് ഒരുപാട് സഹിച്ചു
ഒന്നൊന്നു താങ്ങി നിര്‍ത്താന്‍
മരമൊരു തണലായി നിന്ന്
മുകളിലൊരു വിതാനം തീര്‍ത്തു
ചോദിച്ചതോക്കെയും കൊടുത്തു
മണ്ണ് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ


ഇലകള്‍ പൊഴിച്ചു നല്‍കി മരം
കടങ്ങള്‍ വീട്ടാന്‍ നോക്കി
വീണ്ടുമത് വളമായി നല്‍കി
ഭൂമി സ്നേഹം തിരികെ നല്‍കി
മഴയെ പകര്‍ന്നു നല്‍കി മരം
മണ്ണിന്‍റെ ദാഹമകറ്റി

പുഴകള്‍ നിറഞ്ഞൊഴുകി
മ ണ്ണ ലിച്ച്  പോകുമോ?
വേരുകള്‍ തടുക്കാന്‍ നോക്കി
കുത്തോഴുക്കിനെ 
ശ്വാസം പിടിച്ചു നിന്നു മണ്ണ് 
കട പുഴക്കാനാഞ്ഞ  കാറ്റൊന്നു ശമിക്കും വരെ



കൊടും കാറ്റിനനറിയില്ലല്ലോ 
തിമിർക്കും മഴക്കുമറിയില്ലല്ലോ
കുത്തോഴുക്കിനോ  കവിയും 
പുഴയ്ക്കോ മവർക്കാർക്കുമറിയില്ലല്ലോ  
മണ്ണും മരവും തമ്മിലുള്ളോരാത്മ 
ബന്ധം 

Monday, July 4, 2016

                                                                                      നഗരകാഴ്ചകൾ



നഗരം വളർന്നൊരു
നരകമായി!
ഇടുങ്ങിയ മനസ്ഥിതിയിൽ
വീതികുറഞ്ഞ

വീഥികൾ വീണ്ടും ചുരുങ്ങി 

ചെറുതായി

ഗതാകത നിയമങ്ങൾക്കെന്തു വില ?
ക്രമം തെറ്റി നീങ്ങിയ
വാഹനങ്ങൾ നഗരത്തെ
നിശ്ചലമാക്കി
മനുഷ്യർ വഴിയിൽ
കലഹിച്ചു
***
കാലനോട്‌ കേഴുന്ന
ജീവൻ ന്ടെ നിലവിളി പോലെ
ആംബുലൻസിൻ രോദനം
കണ്ടില്ലാന്നു നടിച്ച്
പോലിസ്
മന്ത്രിക്കു വഴിയൊരുക്കി
ഒടുവിൽ മൃത്യുവിനു കീഴടങ്ങി
ആത്മാവ്
അവസാന ശ്വാസവും വിട്ടു
സ്വോതന്ത്രനായി
***
വികലമായ രതിയിൽ
ഉത്മത്തനായ
കാമവെറിയന്ടെ ചേഷ്ടകൾ
നഗരത്തിനൊപ്പം
ബസിലെ യാത്രക്കാരിയെയും വല്ലാതെ
വീർപ്പു മുട്ടിച്ചു
***
നഗരത്തിലെ മാലിന്യം മുഴുവൻ
സ്ഥിരമായി സഹിക്കാൻ വിധിക്കപ്പെട്ടവർ
മൂക്ക് പൊത്തി അധികാരികളെ
ശപിച്ചു
***
പൊതുവഴിയിൽ യോഗങ്ങൾ നിരോധിച്ച
കോടതിക്കെതിരായി പ്രതിപക്ഷത്തിനൊപ്പം
അധികാരികളും തെരുവിൽ ഖോരം
പ്രസംഗിച്ചു
***
ആഹാര പതാർതങ്ങളിൽ വിഷം ചേർക്കുന്നവർ
ഔഷദങ്ങൾ നിർമ്മിച്ചു
കച്ചവടത്തെ കപടമാക്കി
വിപുലമാക്കി
ആശുപത്രികൾ നിർമിച്ചു നല്ല
ശമരിയക്കാരുമായി
***
മാലിന്യ കൂമ്പാരാത്തിനരികിൽ
വേഗതകുറച്ച കാറിൽ നിന്നും കളഞ്ഞ
കവറിനു പുറകെ പായുന്ന തെരുപട്ടികളെ
കണ്ടപ്പോൾ അതെകാറിലെ സുഖശീതളതയിൽ
ഇരുന്ന പോമെരിയാൻ നായക്ക്
പുച്ഛം

പഴയൊരു വിപ്ലവകാരി കവി
സമത്വം സ്വോപ്നം കണ്ടവൻ
ആദർശം കൊണ്ട് വിശപ്പടങ്ങാതെ
തെരുവ് പട്ടികൾക്കൊപ്പം എച്ചിലിനായി
പരതി