Saturday, July 8, 2017

അവസ്ഥാന്തരങ്ങൾ -കാലവിത്യാസങ്ങൾ




അവസ്ഥാന്തരങ്ങൾ  
കാല വ്യതിയാനങ്ങൾ 
വെയിലും മഴയും
ഉഷ്ണവും കുളിരും
പോലെ 

വിപ്ലവവും   പ്രണയവും  
സമരവും ഭരണവും 
ആർത്തവം ഗർഭം
ജനനം  ജീവിതം
പിന്നെ മരണം 

കാലം തെറ്റി പെയ്‌ത 
മഴ പോലെ 
പ്രണയമവനിൽ
പെയ്തിറങ്ങി 
വിപ്ലവത്തിൻ  കനൽ
 വഴികളിൽ കാൽ 
ചവുട്ടി നടന്നവൻ
വസന്തമെന്തെന്നറിഞ്ഞു 

മാനം നോക്കി
കിടക്കുമ്പോൾ
സ്വപ്നം കണ്ടത് 
അമ്പിളിയെയല്ല
പുതിയ ഭൂമിയായിരുന്നു 
വിപ്ലവത്തെ
പ്രണയിച്ചപ്പോൾ
കവിത 
മനസ്സിൽ
പോലുമുണ്ടണ്ടായിരുന്നില്ല 

വിപ്ലവകാരിക്ക് ചേരുന്നത്
രക്തസാക്ഷ്യത്വം 
കപട വിപ്ലവകാരി
ഭരണാധികാരിയായേക്കാം 
കാലം തെറ്റിയ
മഴയും മഞ്ഞും
വെയിലും ചൂടും 
പ്രകൃതിയെ ദ്രോഹിച്ചേക്കാം
 കപട വിപ്ലവകാരിയും 

അമ്പിളിയെ പ്രണയിച്ചവൻ
കവിതയെ 
പരിണയിച്ചോടുവിൽ
മരണത്തെ പുൽകി 
നിർവൃതിയടഞ്ഞപ്പോൾ
മരിച്ചത് 
നല്ല വിപ്ലവകാരിയുമല്ല
കാമുകനുമല്ല!






Saturday, June 10, 2017

കണ്ണി തുള്ളികൾ





എഴുതിതുടങ്ങുമ്പോൾ
തെറ്റിപ്പോയെന്നു  നിരൂപിച്ചു  
മായിച്ചു കളഞ്ഞ
മഷി പച്ച


പറയാൻ തുടങ്ങിയൊടുവിൽ
എന്തുകൊണ്ടോ  
വിഴുങ്ങിയ വാക്കുപോലെ 

തെളിയാൻ വിസമ്മതിച്ച
 നിബ്ബിൽനിന്നും കുടഞ്ഞു 
കളഞ്ഞൊരു
 മഷിതുള്ളി


വീണുടഞ്ഞ ചീമുട്ടപോലെ  
നാവിൽ നിന്നും 
പോയ   വാക്കുകൾ 

മരണം കൊതിച്ച്
കിടന്നവനെ ചവുട്ടി 
ജീവിതത്തെ പ്രണയിച്ചവരെ
 പിടിച്ച കാലനും 
കാമുകിക്ക്  ഗർഭവും,
ഭാര്യക്ക് കണ്ണീരും
സമ്മാനിച്ച  ദൈവവും  

മാനം മുട്ടെ
ഞാൻ കണ്ട സ്വപ്നങ്ങളും 
വിരിയും മുമ്പ്
കൊഴിഞ്ഞു പോയ
പൂക്കളും 
കരയാൻ മറന്നൊരു
 കണ്ണിനു
കയ്യാലയിൽ കണ്ട 
കണ്ണി തുള്ളി പോലെ