ഒരിക്കലീ ഭൂമിയിലെവിടെയോ ഞാനും
ഒരുറ്മ്പായി ജീവിച്ചിരുന്നു നിശ്ജയം
ഒരുപാടു നേർച്ചകൾ കാഴ്ചകൾ
ഒടുക്കി ഞാൻ പ്രാർഥിച്ചോരു ചിരകിനായി
എവിടേയോ കല്ലിൻ ചുവട്ടിലെ പൊത്തിൽ
അവിടയാ മണ്ണിൻ അറകളിൽ ഞങ്ങൾ
ഒരുമയോടോന്നിച്ചു കഴിഞ്ഞിരുന്നു
ഒരിക്കലും അണിമുരിയാതെ
പിന്നൊരു നാളിൽ പുതുമഴ പെയ്തപ്പോൾ
പിന്നിലൊരു ചിരകുണ്ടായി വന്നുവെന്നിൽ
നേർച്ചകളോക്കെയും മരന്നുഞാനന്നേരം
ചാർച്ചക്കാരെയൊക്കെ വിട്ടു പറന്നകന്നു
ഇന്നിതാ ചില്ലിൻ ജാലകവാതിലിൻ മുമ്പിൽ
വന്നിതാ ചിലന്തിയെന്നിലെക്കാർത്തിയൊടെ
ഒരു ക്ഷേണം മെന്നിലെ ചിറകൊന്നു പോയി
ഒറ്റ ചിറകുള്ളോരീയലായി പടിയിൽ ഞാൻ
ഈ ജാലകവാതിലോരുനാൾ തുറക്കും
ഈയൊറ്റ ചിറകും പൊഴിയും നിശ്ചയം
അന്നു ഞാൻ നടക്കുമോരിക്കൽകൂടി
അണിചേരുവാൻ ഒരിക്കലൂടൊരുറമ്പായി
No comments:
Post a Comment