Sunday, July 12, 2020

കോവിഡ് കാലം  എല്ലാവരെയും ലളിത്മാരാക്കിയിരിക്കുന്നു . കോട്ടും റ്റയ്യുമായി നടക്കാൻ കൊതിച്ചവരെല്ലാം  കൈക്കോട്ടുമെടുത്തു വിത്ത്  അന്യോഷിച്ചു നടക്കുന്ന കാഴചയാണ്  ഈ  കോവിഡ് കാലത്തു    എല്ലായിടത്തും കണ്ടത്  കാരണം എല്ലാവരും അകപ്പെട്ടു പോയിരുന്നു അന്നമൊഴിച്ചു ആലോചിക്കാൻ ആർക്കും വേറൊന്നുണ്ടായിരുന്നില്ല കല്യാണം കഴിക്കുന്ന കാര്യം ആലോചിക്കുന്നത്  തന്നെ  ആർഭാടമായിരുന്നു. നേരത്തെ നിശ്ചയിച്ച വിവാഹങ്ങളിൽ  ചിലത്
ലളിതമായി നടന്നു  അല്ലാത്തവരുടെ സ്വപ്നം അനന്തനായി തന്നെ  നീണ്ടു പോകുന്നു.ഭാര്യയോ മക്കളുടെയോ വരവിനു കാക്കാതെ  മൃതദേഹങ്ങൾ  സംസ്കരിക്കുന്ന ഹൃദയഭേദമായ കാഴ്ച്ചകളും ഈ കോവിഡ്  കാലം നമുക്ക് കാട്ടി  തന്നു. അത്രയടുത്ത ആളുകൾ മാത്രമേ മരണ വീടുകളിലേക്ക് എത്തിയുള്ളൂ വന്നവർ പെട്ടെന്ന് പോകുകയും ചെയ്തു ,ഇനി ആരെങ്കിലും കൂടുതൽ സമയം നിൽക്കാൻ തുനിഞ്ഞാൽ വീട്ടുകാർ തന്നെ സ്നേഹപൂർവ്വം പറഞ്ഞയക്കുന്ന അവസ്ഥ. പന്തലോ മൈക്കോ കാപ്പിയോ മൊബൈൽ മോർച്ചറിയോ  ഒന്നും വേണ്ടാത്ത  ലളിതമരണങ്ങൾ . മലയാളിയുടെ   മനോനിലയിൽ വന്ന മറ്റൊരു വലിയ മാറ്റം സർക്കാർ ആശുപത്രിയിൽ ഉണ്ടായ വിശ്വാസമാണ് ആ മാറ്റം തീരെ  ലളിതമല്ല  എന്ന് വേണം കരുതാൻ  ഓസോൺ പാളിയുടെ തുളയടക്കാൻ വരെ വഴിയൊരുക്കിയ കോവിഡ് അങ്ങനെ നോക്കിയാൽ കേമൻ തന്നെ
 

No comments: